Wednesday 14 July 2010

അലസതയുടെ മാഹാത്മ്യങ്ങള്‍

Warning(not statutory)

The views expressed in this post are purely personal. If any reader is letting himself to be corrupted by the ideas articulated herein, the author shall not not be responsible for that. Nor the author is willing to suffer any liability arising therefrom. (ഇതൊക്കെ വായിച്ചു വഴി തെറ്റി പോകരുത് എന്ന്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ അത് സ്വന്തം കയ്യിലിരുപ്പു കൊണ്ടാണെന്ന്.
മനസ്സിലായോ. )




ലോക കപ്പു കഴിഞ്ഞപ്പോള്‍ ഷാജിക്ക് പണിയില്ലണ്ടായി. അടുത്ത ലോക കപ്പിന് ബ്രസിലില്‍പോകാന്‍ പദ്ധതി ഉണ്ടെങ്കിലും അതിനു വേണ്ടി മെനക്കെടാന്‍ നമുടെ അണ്ണന് മനസ്സ് വരുന്നില്ല. ഒരുപണിയും ചെയ്യാതെ വെറുതെ ഇങ്ങനെ ഇരിക്കുന്നതിന്റെ സുഖം-ഹാ, അതൊന്നു വേറെ തന്നെയാണ്.



പക്ഷെ നാട്ടുകാര്‍ക്ക് ഈ മനോഭാവം ഒട്ടും പിടിച്ചില്ല. മനുഷ്യനായാല്‍ എന്തെങ്കിലും ജോലി ചെയ്യണം. സമൂഹത്തിനു ഗുണം ചെയ്യണം. ജീവിതത്തില്‍ വിജയിക്കണം. ഹോ,ഹോ!! എല്ലാം ശരി തന്നെ. പക്ഷെ ഷാജിക്ക് വിജയം വേണ്ടെന്കിലോ. ബ്രസിലില്‍ പോകണം എന്നാ ആഗ്രഹം വേണ്ടെന്നു വച്ചു. പ്രശ്നംതീര്നില്ലേ. ആഗ്രഹമാണ് എല്ലാ ദുഖത്തിന്റെയും ഉറവിടം എന്നാണ് ബുദ്ധന്‍ പറഞ്ഞിട്ടുള്ളത്.എത്ര ശരി. ജീവിതത്തില്‍ അങ്ങനെ പ്രത്യേകിച്ച് ആഗ്രഹം ഒന്നും ഇല്ലെങ്കില്‍, പിന്നെ ദുഖമൊന്നും ഇല്ലല്ലോ.


രാവിലെ ഒരു കുറ്റി പുട്ട്, ഉച്ചക്ക് കഞ്ഞി, വൈകുന്നെരും ഒരു ചായ രണ്ടു ബീഡി, രാത്രിയിലും കഞ്ഞി. വല്ലപ്പോഴും ഒരു കുപ്പി ബ്രാണ്ടി. ചിലപ്പോ പൊറോട്ട ചിക്കന്‍-ഇത്രയൊക്കെയുള്ളൂ ഷാജിയുടെ ആവശ്യങ്ങള്‍. പിന്നെ മോഹന്‍ലാലിന്റ്റെ സിനിമയ്ക്ക് കയ്യടിക്കാനും മമ്മൂട്ടിയുടെ സിനിമയ്ക്ക് കൂവാനും ആഴ്ചയിലൊരിക്കല്‍ തീയറ്ററില്‍ പോകണം. ഇത്രയും ചെയ്യാന്‍ വല്യ മല മറിക്കുന്ന പണിയൊന്നുംചെയ്യണ്ടല്ലോ. തന്റെ തത്വശാസ്ത്രങ്ങള്‍ നാട്ടിലെ ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ് ക്ലബ്ബുകളിലും, മാര്‍ക്സിസ്റ്റ്‌സ്റ്റഡി ക്ലാസ്സുകലുല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കിട്ടുന്ന നക്കാപിച്ച മതി. കൂടാതെ സ്ഥലത്തെ പ്രധാനപൈങ്കിളി സാഹിത്യകാരന്‍ എന്ന നിലയ്ക്കും അത്യാവശ്യം സ്ഥിരമായ വരുമാനവും ഉണ്ട്. പിന്നെന്തിന്ടെന്‍ഷന്‍. 'ഡോണ്ട് വറി ബ്ലെടി. ലൈഫ് ഈസ്‌ ഡാം ഗ്രേറ്റ്‌. സക് ഇറ്റ്‌ ഓള്‍ മാന്‍." ഷാജി സുരേഷ്ഗോപി സ്റ്റൈലില്‍ പറഞ്ഞു.


പക്ഷെ ഒരു ശരാശരി മനുഷ്യന് ഇത്രയും ആവശ്യങ്ങള്‍ മതിയെങ്ങില്‍ പിന്നെന്തിന എല്ലാരും ഇങ്ങനെ മരണ പാച്ചില്‍ പായുന്നത്. ഷാജി ചോദിച്ചു. അപ്പൊ ഒരുത്തന്‍ പറഞ്ഞു അവനു ഫേമസ് ആവണംഎന്ന്. എല്ലാരും അവനെ അറിയണം എന്ന് പോലും. തേങ്ങ കുല!! ഈ എല്ലാരും അറിഞ്ഞിട്റെന്ടുചെയ്യാനാ. ങേ?സന്തോഷ് മാധവനെ എല്ലാരും അറിയുന്നില്ലേ? അങ്ങനെ അറിഞ്ഞാല്‍ മതിയോ? ഷാജി ചോദിച്ചു


ഹേയ്, അങ്ങനെ എന്തായാലും അറിയണ്ട. എന്നെ എല്ലാരും ബഹുമാനിക്കണം. എല്ലാരും പ്രശംസിക്കണം. വന്നു മറുപടി.


ഹഹഹ. എന്തൊരു തമാശ. എല്ലാരും ബഹുമാനിക്കണം പോലും. നടക്കുന്ന കാര്യം വല്ലതും പറ. ഇവിടുത്തെ വികാരി അച്ഛനെ പോലും എല്ലാരും ബഹുമാനിക്കുന്നില്ല. പള്ളി കുര്‍ബാന കഴിയുമ്പോള്‍എല്ലാരും എന്തൊക്കെ ധൂഷണങ്ങള്‍ ആണ് ആ സാധുവിനെ പറ്റി പറയുന്നത്. അപ്പോഴ ഞാഞ്ഞൂല്‍ പോലത്തെ നീ. പോടാ ചെക്കാ. ഷാജി അവനെ കളിയാക്കി.


അതെന്നാ വര്ത്തമാനമാ . ഞാന്‍ ഒരു വല്യ മഹാനാകും. നീ ആല്ബര്ട്ട് അയെന്‍സ്ടീന്‍ എന്ന് കേട്ടിടുണ്ടോ. അങ്ങേരെ എല്ലാര്ക്കും എന്ത് മതിപ്പാ. ഞാനും അത് പോലെ എന്തെങ്കിലും വല്യ കണ്ടു പിടിത്തംനടത്തും. അപ്പൊ ഞാന്‍ ഫേമസ് ആകും. എല്ലാരും എന്നെ ബഹുമാനിക്കും. എല്ലാരും എന്നെ പ്രശംസിക്കും. അപ്പോഴും നീ എവിടെ തന്നെ എങ്ങനെ ഈച്ച പിടിച്ചുകൊണ്ടു ഇരിപ്പുണ്ടാകും.


ഓഹോ. എന്നാ പോയി നീ വല്ല കണ്ടു പിടിത്തം നടത്തു. കഴിഞ്ഞ ആഴ്ച എന്റെ ഒരു കോഴിയെ കാണാതായി. നീ അതിനെ ഒന്ന് കണ്ടു പിടിച്ചു തരുകയാണെങ്കില്‍ ഞാന്‍ നിന്നെ ബഹുമാനിക്കാം.വേണമെങ്കില്‍ പ്രശംസിക്കുകയും ചെയ്യാം.


ഇവന്മാര്‍ക്കൊന്നും വേറെ പണിയില്ലേ. ഫേമസ് ആകാന്‍ നടക്കുന്നു. ഈ ചെറിയ ജീവിതം എന്തിനുഇങ്ങനെ സന്കീര്‍ന്നമാക്കുന്നു.


അപ്പൊ വേറെ ഒരുത്തന്‍ പറഞ്ഞു അവനു നല്ല സുന്ദരിയായ ഒരു പെണ്ണിനെ കല്യാണം കഴിക്കണംഎന്ന്. അവള്‍ക്കു ദീപിക പടുക്കോനിന്റെ പോലത്തെ കാലുകള്‍ വേണമത്രേ.


ഹോ! അതിനോട് ഷാജി കുറച്ചു യോജിച്ചു. തെറ്റില്ലാത്ത ഒരു ആഗ്രഹമാണ്. അയലത്തെ അവിവിവാഹിത കുറച്ചു നാളായി രാത്രിയിലെ സ്വപ്നങ്ങളില്‍ നിശാസുന്ദരിയായി വന്നു ഷാജിയെ അസ്വസ്ഥനാക്കാന്‍ തുടങ്ങിയിട്ട്. പക്ഷെ ആ ആഗ്രഹത്തിന്റെ സാക്ഷാത്കരതിനായി പ്രവര്‍ത്തിക്കാന്‍ഷാജിക്ക് മനസ്സ് വന്നില്ല. ഒന്നാമത് പുള്ളി ഒരു വല്യ മടിയന്‍. ഒരു പെണ്ണിനെ വളയ്ക്കാന്‍ വേണ്ടി നാട്ടിലെ പൂവാലന്മാര്‍ നടത്തുന്ന പോലത്തെ കൊപ്രായങ്ങളൊന്നും കാണിക്കാന്‍ ഷാജിക്ക് പറ്റില്ല. പിന്നെ കല്യാണമൊക്കെ കഴിച്ചാല്‍ വല്യ പങ്കപ്പാടകും എന്ന് ഷാജി ഭയപ്പെട്ടു. ഒരു കാക്കയെ പോലെ മണ്ണിലും ചേറിലും കാട്ടിലും തോട്ടിലുമൊക്കെ പാറി പറന്നു നടക്കാനാണ് ഷാജി ഇഷ്ടപ്പെട്ടത്. ഒരു തത്തയെപോലെ കൂട്ടില്‍ കിടക്കാനല്ല.


ഇതൊക്കെ ഓരോ തെറ്റിധാരണകള്‍ ആണെന്ന് ഷാജിയുടെ വിവാഹിതനായ അമ്മാവന്‍ പറഞ്ഞു.
"ആണായാല്‍ കൂട്ടിനൊരു പെണ്ണ് വേണം. ഇല്ലെങ്കില്‍ ജീവിതം വിരസം. . നീ 'എനിക്കൊരു ഗേള്‍ ഫ്രണ്ട് വേണും' എന്നാ എ.ആര്‍.രഹ്മാന്റ്റെ കവിത കേട്ടിട്ടില്ലേ? അത് കൊണ്ട് ഒരു പെണ്ണിനെ കെട്ടാന്‍ നോക്ക്.


അതൊക്കെ ശരിയായിരിക്കും. പക്ഷെ 'കനകം മൂലം കാമിനി മൂലം കലഹം പലവിധം ഉലകില്‍ സുലഭം' എന്നാ കുഞ്ചന്‍ നംബിയാരുടെ കവിതയും അമ്മാവന്‍ കേട്ട് കാണുമല്ലോ. എനിക്ക് കനകവും വേണ്ട, കാമിനിയും വേണ്ട. അപ്പൊ പിന്നെ കലഹവും ഉണ്ടാകില്ലല്ലോ.


ഛെ.അതൊക്കെ ഓരോ വിഡ്ഢിത്തരം. ഓരോ പിന്തിരിപ്പന്‍ ആശയങ്ങളല്ലേ അത്. ഇപ്പൊ സ്ത്രീകള്‍ ധാരാളം പുരോഗമിച്ചു. പുള്ളിയുടെ കാലത്തെ പോലെയല്ലലോ ഇപ്പോഴത്തെ കാമിനിമാര്‍. പിന്നെ നിനക്ക് ഒരു കുഞ്ഞി കാലു കാണണം എന്നാ ആഗ്രഹാമോക്കെയില്ലേ.


അയ്യോ. അതൊട്ടും ഇല്ല. എന്തിനാ വെറുതെ ഒരാളെ കൂടി വഴി തെറ്റിക്കുന്നത്. ഞാന്‍ തീരുമാനിച്ചു. അം ക്രോണിക് ബചിലോര്‍ ഫോര്‍ ലൈഫ്.


അങ്ങനെ ഷാജി മോഹവും വേണ്ടെന്നു വെച്ചു. ഭീകരമായ അലസത മൂലം. നമ്മുടെ ബുദ്ധന്‍ വരെ ഭാര്യയെ ഉപേക്ഷിച്ചു. ഞാനും ഉപേക്ഷിക്കുന്നു. കല്യാണത്തിന് മുമ്പേ തന്നെ.

അങ്ങനെയിരുക്കുമ്പോള്‍ വേരെയൊരു അണ്ണന്‍ വന്നു ഷാജിയുടെ നിഷ്ക്രിയത്വത്തെ കണക്കിന് വിമര്‍ശിച്ചു.

മനുഷ്യനായാല്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിതീരണം. ജീവിത വിജയം നേടണം.

ഞാനും എന്തെങ്കിലുമൊക്കെ ആണല്ലോ. എന്താണ് എന്ന് എനിക്ക് ശരിക്കരിയില്ലെങ്കിലും , ഞാന്‍ എന്തോ ആണ്. ഞാന്‍ മാത്രമല്ല, എല്ലാരും എന്തൊക്കെയോ ആണ്. പിന്നെ എന്തിനാ വെറുതെ എന്തെങ്കിലുമൊക്കെ ആയിത്തീരാന്‍ ശ്രമിക്കുന്നത്. ജന്മന നമ്മള്‍ എന്തോ ആണല്ലോ.

ഷാജി!!ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കു. ഈ സമൂഹത്തിലേക്കു ഒന്ന് കണ്ണോടിച്ചു നോക്ക്. എല്ലായിടത്തും ഒരു തരം അധപതനം അല്ലെ. സാംസ്കാരികമായി, സാമ്പത്തികമായി, ധാര്‍മികമായി. നമുക്ക് ഇതിനെ ഒക്കെ ഒന്ന് ഇല്ലായ്മ ചെയ്യെണ്ടെ. 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നല്ലേ ആരോ പറഞ്ഞത്. ഈ അഴിമതി, പക്ഷപാതം,ദാരിദ്ര്യം,കുറ്റകൃത്യങ്ങള്‍ -ഹോ, ഇതൊക്കെ ആലോചിക്കുമ്പോള്‍ തന്നെ എന്റെ രക്തം തിളയ്ക്കുന്നു. വരൂ ഷാജി, നമുക്ക് വിപ്ലവം സൃഷ്ടിക്കാം.

അയ്യോ, ഞാനില്ല വിപ്ലവം സൃഷ്ടിക്കാന്‍. നീ ഈയടുത്ത കാലത്ത് വല്ല ഷാജി കൈലാസ് സിനിമ കണ്ടോ. 'കിംഗ്‌' ,'കമ്മിഷണര്‍', 'ഭരത്ചന്ദ്രന്‍ ഐ.പി.എസ്.' മുതലായവ. വല്ലാതെ നിന്റെ ചോര തിളയ്ക്കുന്നു. വരൂ,നമുക്ക് വല്ല പ്രിയദര്‍ശന്‍ സിനിമ കാണാം. നിന്റെ വിപ്ലവ രോഷം ആറി തണുക്കും.

ഛെ!വിപ്ലവ ബോധം ഉണ്ടാകാന്‍ എനിക്ക് തട്ടുപൊളിപ്പന്‍ മലയാളം പടം കാണണം എന്നില്ല. നീ എങ്ങനെ ഇങ്ങനെ ആയി. ജീവിതം കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകണ്ടേ സമൂഹത്തിനു. ഈ രാജ്യത്തെ നമുക്ക് നന്നാക്കണ്ടേ.

ഓ. കുറെ പേര്‍ നന്നാക്കാന്‍ നോക്കിയതല്ലേ. എന്നിട്ടെന്തായി. ഈ ലോകം തന്നെ നന്നാക്കാന്‍ കുറെ പേര്‍ നോക്കിയില്ലേ. നൂറ്റാണ്ടുകളായി പലരും ശ്രമിക്കുന്നു. ബുദ്ധന്‍,യേശു ക്രിസ്തു, മുഹമ്മദ്‌ നബി- എങ്ങനെയുള്ള മഹാരഥന്മാര്‍ വരെ പരിശ്രമിച്ചിട്ടും ഈ ലോകത്തിനു പറയത്തക്ക മാറ്റമൊന്നും ഉണ്ടായില്ലല്ലോ. വെറുതെ എന്തിനാ പിന്നെ, നമ്മള്‍ നോക്കുന്നത്. ഈ വിപ്ലവം എന്നൊക്കെ കേള്‍ക്കാന്‍ നല്ല രസമാണ്. പക്ഷെ അതിലും വല്യ കഥയൊന്നും ഇല്ല. ഫ്രാന്‍‌സില്‍ എന്ത് സംഭവിച്ചു? റഷ്യയില്‍ എന്ത് സംഭവിച്ചു?

നീ വെറുതെ ഫ്രാന്‍സിനെയും റഷ്യയും തൊട്ടു കളിക്കണ്ട.

ഇതിനു മറുപടിയായി 'സന്ദേശം' എന്നാ സിനിമയില്‍ പറയുന്നത് പോലെ, 'അതെന്താ ഇതൊക്കെ നിന്റെ തറവാട്ട്‌  സ്വത്താണോ  എന്ന് പറയാന്‍ ഷാജിക്ക് പ്രലോഭനം ഉണ്ടായെങ്കിലും, അതിനെ അതിജീവിച്ചു. പോത്തിന്റെ ചെവിയില്‍ എന്തിനാ വേദം ഓതുന്നത്‌.

എന്നാ നീ പോയി വിപ്ലവം സൃഷ്ടിക്ക്. ഞാന്‍ ആ നേരം കൊണ്ട് ഒരു ചായ കുടിചെച്ചും വരാം. എന്ന് പറഞ്ഞു ഷാജി രംഗം കാലിയാക്കി. സാഗര്‍ കൊട്ടപുറം, കെ.പി.അമ്ബുജക്ഷന്‍ തുടങ്ങിയ പ്രസിദ്ധ മലയാള നോവെലിസ്ടുകളെ മനസ്സില്‍ ധ്യാനിച്ച് അടുത്ത നോവലിന്റെ പണി തുടങ്ങി. മറ്റുള്ളവര്‍ നോക്കുമ്പോള്‍ അലസനാനെങ്കിലും ഷാജി കുറെ പണി ചെയ്യുനുട്. ഈ സാഹിത്യം എന്നൊക്കെ പറയുന്നത് വലിയ ഒരു സംഭവമാണ്. അതൊന്നും ഇവിടുത്തെ ഈ വിവരം കേട്ട മലയാളികള്‍ക്ക് മനസിലാവില്ല. എന്നിട്ട് ലോകം നന്നാക്കാന്‍ നടക്കുന്നു. വേറെ പണിയില്ലേ. പിന്നെ പുരോഗമന കല സാഹിത്യ സന്ഘതിന്റ്റെ മീറ്റിങ്ങുകളില്‍ പോയി '
വൈരുധയ്തിഷ്ടിത ഭൌതിക വാദം' എന്ന് 'ഭൌ ഭൌ' വെയ്ക്കുന്നതും 'പ്രതിവിപ്ലവം' എന്ന് 'ബ്ല ബ്ല' അടിക്കുന്നതും, ചില്ലറ ജോലിയല്ല. ഇതൊക്കെ ഒരു വലിയ ബൌദ്ധിക വ്യായാമം ആണ്. അതും ഇവിടുത്തെ ശ്രമജീവികള്‍ക്ക് മനസിലാവില്ല. bloody philistines!

ഒന്നുമില്ലെങ്കിലും 'idleness is the ideal of a genius;indolence the virtue of a romantic' എന്നല്ലേ ലോര്‍ഡ്‌ ബൈരോണ്‍(Lord Byron) പറഞ്ഞത്. ഒരു പ്രഭു എന്നാ നിലയില്‍ പുള്ളി ഒരു വര്‍ഗ ശത്രു ആണെങ്കിലും, ഷാജി ആ തത്വം ആത്മാര്‍ഥമായി പ്രാവര്‍ത്തികം ആക്കി.
*************************
എം.എസ്.ചന്ദ്രന്കുന്നേല്‍






1 comment:

  1. kollam machu!!nee valya ezhithukaran aayallo..shaji rocks man

    thomas.

    ReplyDelete